നിറച്ചാർത്തുകൾക്ക് ചന്തം ചാർത്തുവാൻ,
മഴക്കാലത്തിനു താളം കൊടുക്കുവാൻ,
ഭൂമി ഗീതങ്ങൾക്ക് രാഗം പകരുവാൻ,
മാത്രമായ് തീർത്തൊരു സ്വപ്നരാജ്യം.
ദിശാബോധം തെല്ലുമില്ലാതലയുന്ന
ജീവന് അറിവിന്റെ സ്പന്ദനമായ്
ജീവനോടേറ്റമെന്നായ് ചരിച്ചിടുന്ന
സ്വപ്നരാജ്യം.
ചിന്നി ചിന്നി പതിക്കും നീർക്കുമിളകൾ,
ആലസ്യം പൂണ്ടൊരു ദിനത്തിന്റെ ഓർമ്മകൾ,
തെല്ലു തണുപ്പുമായ് മന്ദമാരുതൻ,
മനം കുളിർപ്പിക്കും ജീവന്റെ ഓചസാം
ചിന്തകൾ നിറഞ്ഞു തുളുമ്പുന്ന
സ്വപ്നരാജ്യം.
പുലർന്നിടുമ്പോൾ മനധാരിലെത്തിയ
വിവിധ വർണ്ണ ചിന്തകൾക്കിടയിലൊന്നായ്
സ്വർണ്ണ കാന്തി ചൊരിയുന്നൊരേടെൻ
നനുനിമിഷം പൊതിയുമാറ് കൺകളിൽ
മായാതെ നിറഞ്ഞിടുന്നു.
തുടങ്ങീടുവിൽ എന്തു നിരൂവിച്ചു
അതുതന്നെ മുന്നിലെ ദർശനത്തിലിതാ
ഇന്നീ നിമിഷമതെന്നിൽ ചാർത്തിടുന്ന
ചന്തമേറ്റം നന്നല്ലെന്നാകിലും
തിരിച്ചെത്തിടുന്നു ഓർമ്മകൾ
വാണീടുമാ അമ്പലമുറ്റത്ത്.
ഏറെയേറെ പകുത്തുനീങ്ങീടുവാൻ
ബാക്കിയെന്നാകിലും, പകുത്തേടുകൾ
നുള്ളി നീർപ്പെടുവതുതാൻ വിധിയെന്നാകിൽ
എന്തു നാം ചെയേണ്ടു, നീറ്റി നീറും
ഓർമ്മകൾ മയപ്പെടുവതിനായ്?
സ്വപ്നരാജ്യം തൻ മായാവർണ്ണങ്ങൾ
ഒടുങ്ങുവതിനായ്?
മഴക്കാലത്തിനു താളം കൊടുക്കുവാൻ,
ഭൂമി ഗീതങ്ങൾക്ക് രാഗം പകരുവാൻ,
മാത്രമായ് തീർത്തൊരു സ്വപ്നരാജ്യം.
ദിശാബോധം തെല്ലുമില്ലാതലയുന്ന
ജീവന് അറിവിന്റെ സ്പന്ദനമായ്
ജീവനോടേറ്റമെന്നായ് ചരിച്ചിടുന്ന
സ്വപ്നരാജ്യം.
ചിന്നി ചിന്നി പതിക്കും നീർക്കുമിളകൾ,
ആലസ്യം പൂണ്ടൊരു ദിനത്തിന്റെ ഓർമ്മകൾ,
തെല്ലു തണുപ്പുമായ് മന്ദമാരുതൻ,
മനം കുളിർപ്പിക്കും ജീവന്റെ ഓചസാം
ചിന്തകൾ നിറഞ്ഞു തുളുമ്പുന്ന
സ്വപ്നരാജ്യം.
പുലർന്നിടുമ്പോൾ മനധാരിലെത്തിയ
വിവിധ വർണ്ണ ചിന്തകൾക്കിടയിലൊന്നായ്
സ്വർണ്ണ കാന്തി ചൊരിയുന്നൊരേടെൻ
നനുനിമിഷം പൊതിയുമാറ് കൺകളിൽ
മായാതെ നിറഞ്ഞിടുന്നു.
തുടങ്ങീടുവിൽ എന്തു നിരൂവിച്ചു
അതുതന്നെ മുന്നിലെ ദർശനത്തിലിതാ
ഇന്നീ നിമിഷമതെന്നിൽ ചാർത്തിടുന്ന
ചന്തമേറ്റം നന്നല്ലെന്നാകിലും
തിരിച്ചെത്തിടുന്നു ഓർമ്മകൾ
വാണീടുമാ അമ്പലമുറ്റത്ത്.
ഏറെയേറെ പകുത്തുനീങ്ങീടുവാൻ
ബാക്കിയെന്നാകിലും, പകുത്തേടുകൾ
നുള്ളി നീർപ്പെടുവതുതാൻ വിധിയെന്നാകിൽ
എന്തു നാം ചെയേണ്ടു, നീറ്റി നീറും
ഓർമ്മകൾ മയപ്പെടുവതിനായ്?
സ്വപ്നരാജ്യം തൻ മായാവർണ്ണങ്ങൾ
ഒടുങ്ങുവതിനായ്?