Note:- ഈ രചന 14.07.2001 ൽ എന്റെ പ്രിയസ്നേഹിതന്റെ പ്രണയവിരഹം കണ്ട് എഴുതിയതാണ്, ഇപ്പോൾ ഈ ലോകത്ത് ജീവിച്ചിരിക്കാത്ത ആ നല്ല കൂട്ടുക്കാരന് വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നു.
സംസ്ക്കാരങ്ങൾ ഉതിർന്നൊരു
നദീത്തട മുഖത്തിൻ പുഷ്പാഞ്ചലി
കൈക്കൊള്ളും രാജമാണിക്യമെ
നീയെന്നുടെ കൈകളിലെത്തുമോ?
പ്രണയസാന്ദ്ര സാഗരമൊരുക്കുവാൻ
നീയെന്നുടെ മനധാരിലെത്തുമോ?
അലയടിച്ചുയരും തിരമാലകൾക്കായ്
നീ കടൽക്കരയിലെത്തുമോ?
ഒരു നുള്ളു പാതകത്തിൻ വിഷമെന്നിൽ
പതിഞ്ഞത് പകുത്തു മാറ്റിടാൻ നീയെത്തുമോ?
പ്രാണനാഥന്റെ മുഖത്തെ ചുടു-
നെടുവീർപ്പു നിണങ്ങൾക്കിടയിലും കൂടി
രാപ്പകൽ കാത്തിരിക്കാം നിനക്കായ്, നീയെത്തുകില്ലെ?
പ്രണയപരവശൻ തൻ കാത്തിരിപ്പി-
നന്ത്യമാകുവാൻ നീയെത്തുകില്ലെ?
പ്രണയമുണ്ടെങ്കിലും പറയാൻ മടിക്കും
പ്രാണേശ്വരൻ തൻ വികാരം നീയറിയുകില്ലെ
വന്നവനെ തലോടുകില്ലെ ദേവി . .?
സാന്ത്വനത്തിൻ കുളിർതെന്നലായ്
നീയെത്തുകില്ലെ, താരകന്യകൾ തൻ രാജ്ഞിയെ?
പുസ്തകത്താളിൽ മയങ്ങും ദേവി
തമസിൽ വിരിയും മയിൽപ്പീലി
കണക്കെ നിൻ പ്രധനകാന്തി. . .
അവനാശ്വാസം കൊടുക്കുവാൻ
നീയെത്തുകില്ലെ പ്രണയപുഷ്പമെ?
നീയെത്തും ദിനം അരികിലെത്തും കാലം
എന്നുവരും സ്നേഹകാവ്യമെ?
നീയെത്തുകില്ലെ? നീയെത്തുകില്ലെ? നീയെത്തുകില്ലെ?
സംസ്ക്കാരങ്ങൾ ഉതിർന്നൊരു
നദീത്തട മുഖത്തിൻ പുഷ്പാഞ്ചലി
കൈക്കൊള്ളും രാജമാണിക്യമെ
നീയെന്നുടെ കൈകളിലെത്തുമോ?
പ്രണയസാന്ദ്ര സാഗരമൊരുക്കുവാൻ
നീയെന്നുടെ മനധാരിലെത്തുമോ?
അലയടിച്ചുയരും തിരമാലകൾക്കായ്
നീ കടൽക്കരയിലെത്തുമോ?
ഒരു നുള്ളു പാതകത്തിൻ വിഷമെന്നിൽ
പതിഞ്ഞത് പകുത്തു മാറ്റിടാൻ നീയെത്തുമോ?
പ്രാണനാഥന്റെ മുഖത്തെ ചുടു-
നെടുവീർപ്പു നിണങ്ങൾക്കിടയിലും കൂടി
രാപ്പകൽ കാത്തിരിക്കാം നിനക്കായ്, നീയെത്തുകില്ലെ?
പ്രണയപരവശൻ തൻ കാത്തിരിപ്പി-
നന്ത്യമാകുവാൻ നീയെത്തുകില്ലെ?
പ്രണയമുണ്ടെങ്കിലും പറയാൻ മടിക്കും
പ്രാണേശ്വരൻ തൻ വികാരം നീയറിയുകില്ലെ
വന്നവനെ തലോടുകില്ലെ ദേവി . .?
സാന്ത്വനത്തിൻ കുളിർതെന്നലായ്
നീയെത്തുകില്ലെ, താരകന്യകൾ തൻ രാജ്ഞിയെ?
പുസ്തകത്താളിൽ മയങ്ങും ദേവി
തമസിൽ വിരിയും മയിൽപ്പീലി
കണക്കെ നിൻ പ്രധനകാന്തി. . .
അവനാശ്വാസം കൊടുക്കുവാൻ
നീയെത്തുകില്ലെ പ്രണയപുഷ്പമെ?
നീയെത്തും ദിനം അരികിലെത്തും കാലം
എന്നുവരും സ്നേഹകാവ്യമെ?
നീയെത്തുകില്ലെ? നീയെത്തുകില്ലെ? നീയെത്തുകില്ലെ?
No comments:
Post a Comment